ന്യൂഡൽഹി : അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യ സ്വന്തമാണെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന വെല്ലുവിളിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി.
ഈ മാസം 20 നാണ് നേപ്പാളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് .നേപ്പാൾ-ഇന്ത്യ അതിർത്തിക്കടുത്തുള്ള ഡാർചുല ജില്ലയിൽതന്റെ പാർട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഒലി . “കാലാപാനി, ലിപുലെക് ഉൾപ്പെടെയുള്ള ഭൂമി ഞങ്ങൾ തിരികെ കൊണ്ടുവരും. ഒപ്പം ലിംപിയാധുരയും.” ഇത്തരത്തിലാണ് ഒലിയുടെ പ്രസ്താവന.
രാജ്യത്തെ സംരക്ഷിക്കാൻ തന്റെ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും ഞങ്ങൾ വിട്ടുകൊടുക്കില്ല.- ഒലി പറയുന്നു .അതേസമയം, നയതന്ത്ര സംരംഭങ്ങളുടെയും പരസ്പര ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ നേപ്പാളിന്റെ കയ്യേറ്റ ഭൂമി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യൂബ പറഞ്ഞു.ഒലിയുടെ പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
പടിഞ്ഞാറൻ നേപ്പാളിലെ തന്റെ സ്വന്തം ജില്ലയായ ദാദൽദുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനിടെയാണ് ദ്യൂബയുടെ പ്രസ്താവന. അതേസമയം ഒരു പാർട്ടിയും വ്യക്തിയും രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത ഒരു തിരഞ്ഞെടുപ്പ് അജണ്ടയാക്കരുതെന്നും അഭിപ്രായം ഉയരുന്നുണ്ട് .
ജമ്മു കശ്മീർ വിഭജനത്തിനു പിന്നാലെ ഇന്ത്യ പുതിയ രാഷ്ട്രീയ ഭൂപടം പുറത്ത് വിട്ടതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. പുതിയ ഭൂപടം അനുസരിച്ച് ലിംപിയാദുര, ലിപുലെക്, കലാപാനി എന്നീ പ്രദേശങ്ങൾ ഇന്ത്യൻ പ്രദേശത്തിന് കീഴിലായെന്ന് നേപ്പാൾ ആരോപിക്കുന്നു.
Comments