ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് ശക്തമായ തിരിച്ചടി. മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ഇരുപതിലധികം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂറായിരുന്നു ഇക്കാര്യം ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചത്.
”പല ‘ആചാരങ്ങളും’ മാറുകയാണ്. ഷിംലയുടെ ചുമതലയിലുണ്ടായിരുന്ന കോൺഗ്രസിന്റെ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എല്ലാവർക്കും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം. ഹിമാചലിൽ ബിജെപിയുടെ ചരിത്ര വിജയത്തിനായി നമുക്ക് ഐക്യത്തോടെ പ്രവർത്തിക്കാം.” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
"रिवाज बदल रहा है"
आज शिमला के कांग्रेस पार्टी के पूर्व पदाधिकारियों सहित कई साथियों ने कांग्रेस पार्टी छोड़ भाजपा का दामन थामा।
भाजपा परिवार में आप सभी का हार्दिक स्वागत-अभिनंदन।
आइये, भाजपा की ऐतिहासिक जीत के लिए एकजुटता के साथ कार्य करें।#रिवाजबदलेगा#हिमाचल_में_फिर_भाजपा pic.twitter.com/LMDkMMhmO6
— Jairam Thakur (@jairamthakurbjp) November 7, 2022
ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത എന്നിവരും പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പുറത്തുവിട്ട പ്രകടന പത്രിക പ്രകാരം ഹിമാചലിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ഏകൃകീത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇതുകൂടാതെ നിർണായകമായ 10 വാഗ്ദാനങ്ങളും ബിജെപി നൽകിയിട്ടുണ്ട്. വഖഫ് സ്വത്തുക്കളിലെ അനധികൃത ഉപയോഗം കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും 5 വർഷത്തിനുള്ളിൽ 5 പുതിയ മെഡിക്കൽ കോളേജ് നിലവിൽ വരുമെന്നും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബർ 12-നാണ് നടക്കുക. ഡിസംബർ 8-ന് ജനവിധിയറിയാം..
Comments