ഷിംല : ശക്തമായ ഇരട്ട എഞ്ചിൻ സർക്കാരാണ് ഹിമാചൽ പ്രദേശിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൻഗ്ര ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. മലയോരമേഖലയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വികസനം തടസ്സപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് അധികാരം ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോദി, ജനശ്രദ്ധയ്ക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കുന്നത് കേട്ടിട്ടുണ്ടോ എന്ന് ജനങ്ങളോട് ചോദിച്ചു. അതിന് ഉദാഹരണമാണ് കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ. ഇത്തരം വാർത്തകളാണ് രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും പുറത്ത് വരുന്നത്.
കോൺഗ്രസിനെ പരാജയപ്പെടുത്തി ഭൂരിഭാഗം സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നതിനാൽ അവർക്ക് വലിയ രീതിയിൽ തങ്ങളോട് ദേഷ്യമുണ്ട്. തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ എടുത്ത് കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയെ തിരിച്ചറിയുന്നത് നല്ല ഭരണം കാഴ്ചവയ്ക്കുന്നവരും പാവങ്ങൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ്. അതിനാലാണ് അത്തരക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നത്. ബിജെപി നടപ്പാക്കാൻ സാധിക്കുന്നത് മാത്രമേ പറയുകയുള്ളൂ. വാഗ്ദാനങ്ങൾ നടപ്പാക്കാൻ തങ്ങൾ പൂർണ്ണമായി പ്രവർത്തിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും കുടുംബവാഴ്ചയിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments