ന്യൂഡൽഹി : ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കംബോഡിയയിലേക്ക് യാത്ര തിരിച്ചു. ആസിയാൻ-ഇന്ത്യ കൊമ്മമ്മേറേറ്റീവ് സമ്മിറ്റും 17-ാം ഈസ്റ്റ് ഏഷ്യ സമ്മിറ്റുമാണ് ഫെനോം പെന്നിൽ നാളേയും മറ്റന്നാളുമായി നടക്കുന്നത്.
ഉപരാഷ്ട്രപതി എന്ന നിലയിൽ ജഗ്ദീപ് ധൻകറിന്റെ ആദ്യ വിദേശയാത്രയാണിത്. വിദേശ കാര്യമന്ത്രി എസ്.ജയശങ്കറും അനുഗമിക്കുന്നുണ്ട്. ഈ വർഷത്തെ ആസിയാൻ സമ്മേളന ത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത് കംബോഡിയയാണ്. ആസിയാൻ കൂട്ടായ്മ രൂപീകരിച്ചതിന്റെ 30-ാം വാർഷിക യോഗമാണ് നടക്കുന്നത്.
കംബോഡിയ സന്ദർശനത്തിന്റെ ഭാഗമായി ജഗ്ദീപ് ധൻകർ കംബോഡിയയുടെ പ്രധാനമന്ത്രി ഹുൻ സെന്നുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും കംബോഡിയയുമായി നൂറ്റാണ്ടുകളായുള്ള സാംസ്കാരിക ബന്ധം ശക്തമാക്കാനും ബുദ്ധമത ക്ഷേത്ര സമുച്ചയങ്ങളുടെ സംരക്ഷണം, ആഗോള സാംസ്കാരിക വിനോദസഞ്ചാര മേഖലയിലെ കൂട്ടായ്മയും പ്രത്യേകം ചർച്ചയാകും.
മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമായി ജഗ്ദീപ് ധൻകറുടെ കൂടിക്കാഴ്ചയും ഇന്ത്യ തീരുമാനി ച്ചിട്ടുണ്ട്. ബ്രൂണേയ്, ദാറുസ്സലാം, കംബോഡിയ, ഇന്തോനേഷ്യ, ലാവോ, മലേഷ്യ, മ്യാൻമർ,സിംഗപൂർ, തായ്ലാന്റ്, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന പ്രത്യേക സമ്മേളനവും ഇതിനൊപ്പം അരങ്ങേറുന്നുണ്ട്. ആസിയാനിലെ സുപ്രധാന രാജ്യങ്ങളിൽ ഇന്ത്യയ്ക്കൊപ്പം അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ആദ്യഘട്ട സമ്മേളനത്തിൽ പങ്കെടുക്കും.
Comments