ലക്നൗ : അയോദ്ധ്യയിലെ മസ്ജിദ് നിർമ്മാണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഹൈന്ദവർ . മസ്ജിദിന്റെ നിർമ്മാണത്തിനായി വന്ന ‘സംഭാവന’യുടെ 40 ശതമാനവും ഹിന്ദുക്കളാണ് നൽകിയതെന്ന് മസ്ജിദ് ട്രസ്റ്റ് സെക്രട്ടറി അത്തർ ഹുസൈൻ പറയുന്നു. 30 ശതമാനം കോർപ്പറേറ്റുകളിൽ നിന്നും, മുസ്ലീം സമുദായത്തിൽ നിന്നുമാണ് വന്നത് , അദ്ദേഹം പറഞ്ഞു.
“2020 ഓഗസ്റ്റിൽ, പള്ളിയുടെ നിർമ്മാണത്തിനായി ധനശേഖരണാർത്ഥം ഞങ്ങൾ ബാങ്ക് വിശദാംശങ്ങൾ നൽകി. ഇതുവരെ 40 ലക്ഷം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സംഭാവനയുടെ 30% കോർപ്പറേറ്റിൽ നിന്നും 30% മുസ്ലീം സമുദായത്തിൽ നിന്നും ബാക്കി 40% വും ഹിന്ദു സമൂഹത്തിൽ നിന്നുമാണ്.
മസ്ജിദ് നിർമാണത്തിന് പണം നൽകിയെന്ന് പറയപ്പെടുന്ന ആദ്യത്തെ 11 പേരും ഹിന്ദുക്കളാണ്. മസ്ജിദിന്റെ നിർമാണത്തിൽ കാലതാമസം നേരിടുന്നതിനാലാണ് ലഭിച്ച സംഭാവനയെക്കുറിച്ച് വസ്തുതകൾ പുറത്തുവിട്ടത്.
ഹിന്ദുക്കൾ തങ്ങൾ അധ്വാനിക്കുന്ന പണം മസ്ജിദിനായി സംഭാവന ചെയ്യുമ്പോൾ അത്ര പോലും താല്പര്യം പള്ളിയുടെ കാര്യത്തിൽ മുസ്ലീങ്ങൾ കാണിക്കുന്നില്ല എന്നും വിമർശനമുണ്ട്. ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി അയോധ്യയിൽ നിർമിക്കുന്ന പള്ളി ‘മസ്ജിദ്-ഇ-സിരാർ’ ആയിരിക്കുമെന്നും അതിന് സംഭാവന നൽകുന്നത് ഹറാമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഇസ്ലാം വിശ്വാസികൾ സംഭാവന നൽകാൻ മടിക്കുന്നത് ഈ കാരണം കൊണ്ടാണോ എന്നും സംശയമുണ്ട്.
ഈ പള്ളിയിൽ സംഭാവനകൾ നൽകൽ മാത്രമല്ല, പ്രാർത്ഥനയും ഹറാമാണ്. ഇസ്ലാമിലെ എല്ലാ മതങ്ങളിലെയും ഉലമകൾ ഈ പള്ളിയിൽ പ്രാർത്ഥന നടത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ഒവൈസി പറഞ്ഞിരുന്നു.
Comments