ഭോപ്പാൽ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് കാമുകിയെ കഴുത്ത് അറുത്ത് കൊന്ന് യുവാവ്. മദ്ധ്യപ്രദേശിലെ ജബൽപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
പെൺകുട്ടി തന്നെ വഞ്ചിച്ചു എന്നാരോപിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായി, 21 കാരിയായ ശിൽപ്പ ജാരിയ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
ശിൽപ്പയെ റിസോർട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. തന്നെ വഞ്ചിച്ചതിന് പെൺകുട്ടി അനുഭവിക്കണമെന്നും വിശ്വസ്തത പുലർത്താതെ അവിഹിതബന്ധം നടത്തുന്നവരുടെ ഗതി ഇതാണെന്നും പ്രതി പകർത്തിയ സെൽഫി വീഡിയോയിൽ പറയുന്നു. വ്യാജ ആധാർകാർഡാണ് ഇയാൾ റിസോർട്ടിൽ തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ പോലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
Comments