അമരാവതി:നിരന്തരം വിരോധം പ്രചരിപ്പിക്കുന്ന പ്രതിപക്ഷപാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി.പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ ചീത്തയും അധിക്ഷേപവുമാണ് തനിക്ക് ലഭിക്കുന്നത്. എന്നാൽ താൻ അവയെ പോഷകങ്ങളായി ഉപയോഗിക്കുന്നതായും ക്ഷീണിതനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചിലർ രാവിലെ മുതൽ വൈകുന്നേരം വരെ എന്നെ അധിക്ഷേപിക്കാറുണ്ട്. എന്നാൽ ഇതൊന്നും എനിക്ക് പ്രശ്നമല്ല. ഈ തന്ത്രങ്ങളിൽ നിങ്ങൾ വഴിതെറ്റിപ്പോകരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ‘ആളുകൾ എന്നോട് ചോദിക്കുന്നു, ഞാൻ തളർന്നില്ലേ? ദിവസവും എനിക്ക് 2-3 കിലോ വരെ മോശം വാക്കുകൾ ലഭിക്കുന്നു, എന്നാൽ ഈശ്വരന്റെ അനുഗ്രഹത്താൽ താൻ അതിനെ പോഷകാഹാരമായി മാറ്റുന്നുവെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക. പക്ഷേ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിക്കാമെന്ന് പ്രതിപക്ഷം കരുതുന്നുവെങ്കിൽ, അത് വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കുടുംബത്തിന് പ്രാധാന്യം നൽകുന്ന സർക്കാരല്ല മറിച്ച് ജനങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന സർക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം.അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷകക്ഷികൾ സഖ്യം ചേരുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.തെലങ്കാനയിൽ കേന്ദ്രസർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ മറച്ചുപിടിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
Comments