ലക്നൗ: ഉത്തർപ്രദേശിൽ റോഡിൽ പരസ്യമായി നിസ്കാരം. ഗാസിയാബാദ് ജില്ലയിലാണ് സംഭവം. നിസ്കാരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് കേസ് എടുത്തു.
ഗാസിയാബാദിലെ തിലാ മോറിലെ മസ്ജിദിന് മുൻപിലാണ് പരസ്യമായി നിസ്കരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം റോഡിൽ പായ വിരിച്ച് ഗതാഗതവും കാൽനട യാത്രയും തടസ്സപ്പെടുത്തിയായിരുന്നു നിസ്കാരം. ഏകദേശം 50 ഓളം പേർ നിസ്കാരത്തിൽ പങ്കെടുത്തിരുന്നു. മണിക്കൂറുകളോളം നിസ്കാരവും ഇമാമിന്റെ പ്രസംഗവും നീണ്ടു.
സംഭവ സമയം കോൺസ്റ്റബിൾ ഹംസത് അലി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹംസത് അലി സ്ഥലത്ത് എത്തി. ഇമാമിനോട് ചോദിച്ചപ്പോൾ മസ്ജിദിനുള്ളിൽ സ്ഥലം തീർന്നെന്നും അതാണ് പുറത്ത് നിസ്കരിക്കുന്നത് എന്നുമായിരുന്നു മറുപടി. സംഭവത്തിൽ ഹംസത് അലിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടുള്ള ഇത്തരം പ്രവൃത്തികൾ ആളുകൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉളവാക്കിയിരിക്കുന്നത്.
Comments