തൃശൂർ : തൃശൂരിൽ ദളിത് കുടുംബത്തിന് നേരേ സിപിഎം പ്രവർത്തകരുടെ അതിക്രമം. ഭിന്നശേഷിക്കാരിയായ യുവതിയെ വിറക് കൊള്ളി കൊണ്ട് ആക്രമിച്ചു. സിപിഎം അനുഭാവികളായ അമ്മുക്കുട്ടി, വിജയലക്ഷ്മി, അനീഷ എന്നിവരാണ് അതിക്രമം നടത്തിയത്. തൃശൂർ പാണഞ്ചേരി കുരങ്ങൻപാറ സ്വദേശി അനിതയ്ക്കാണ് ക്രൂര മർദനമേറ്റത്. ബുദ്ധിവളർച്ചയെത്താത്ത യുവതിയാണ് അനിത.
വിറക് എടുക്കുന്നതിനെ ചൊല്ലിയായിരുന്നു അക്രമം. വീട്ടിൽ ആരുമില്ലാത്ത നേരം നോക്കിയാണ് പ്രതികൾ അക്രമം നടത്തിയത്. ഇവരുടെ വീട്ടിൽ അടുക്കി വെച്ചിരുന്ന വിറക് എടുക്കാനായാണ് പ്രതികൾ എത്തിയത്.
നേരത്തെയും വിറക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു. തുടർന്നാണ് വീട്ടിൽ കയറി അക്രമം നടത്തിയത്. അനീഷ എസ്എഫ്ഐയുടെ പ്രവർത്തകയും സിപിഎം അനുബന്ധ സംഘടനയുടെ നേതാവുമാണ്.
മർദ്ദനമേറ്റ അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാവപ്പെട്ട കുടുംബത്തിനെതിരേയുള്ള സിപിഎം അതിക്രമത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Comments