ന്യൂഡൽഹി : നിയമവിരുദ്ധ സംഘടനയെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം വന്ന സാഹചര്യത്തിൽ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിയതായി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന ഒ.എം.എ. സലാമിനുവേണ്ടി അഭിഭാഷകൻ ദീപക് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്.
നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ തങ്ങൾ നടത്തിയിട്ടില്ല . ജസ്റ്റിസ് ദിനേശ് കുമാർ ശർമയുടെ അദ്ധ്യക്ഷതയിലുള്ള ട്രിബ്യൂണലിന്റെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കും പ്രവർത്തനം നിർത്തുന്നതെന്നും സംഘടനയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.
രാജ്യസുരക്ഷ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതൽ നടത്തിയ മിന്നൽ പരിശോധനകൾക്കൊടുവിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
Comments