ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അനാഥാലയത്തിലെ കുട്ടികളെ വ്യാപകമായി മതപരിവർത്തനം ചെയ്തതായി കണ്ടെത്തി.റെയ്സണിലെ ഹസീൻ പർവേസ് എന്നയാൾ നടത്തുന്ന അനാഥാലയത്തിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള മതപരിവർത്തനം.4,6,8 വയസുള്ള പിഞ്ചു കുട്ടികളെയാണ് ഇയാൾ ഇസ്ലാമിലേക്ക് മാറ്റി മതപഠനം നൽകുന്നത്. അനാഥാലയത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹസീൻ പർവേസിന്റെ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടത്.
ലോക്ഡൗൺ സമയത്ത് മാതാപിതാക്കളെ വേർപിരിയേണ്ടി വന്ന കുട്ടികളെയാണ് ഇയാൾ മതംമാറ്റിയത്. ഇസ്ലാം മതത്തിലേക്ക് മാറ്റി ഇസ്ലാം നാമത്തിലുള്ള പുതിയ ആധാർ കാർഡ് നിർമ്മിച്ചെടുത്തു. അന്വേഷണത്തിൽ കുട്ടികളോട് സംസാരിച്ചപ്പോൾ തങ്ങളുടെ പേര് വേറെയാണെന്നും അനാഥാലായത്തിലെ ആളുകൾ മറ്റൊരു പേരാണ് വിളിക്കുന്നതെന്നും വെളിപ്പെടുത്തി.
ലോക്ഡൗൺ സമയത്ത് മാതാപിതാക്കളെ വേർപിരിയേണ്ടി വന്ന കുട്ടികളെ താൽക്കാലിക അഭയകേന്ദ്രമെന്ന നിലയിലാണ് ഹസീൻ പർവേസിന്റെ അനാഥാലയത്തിലേക്ക് മാറ്റിയത്. എന്നാൽ ഇയാളിത് മതംവളർത്താനുള്ള ഒരു ഉപാധിയായി കാണുകയായിരുന്നു. സമാനമായ രീതിയിൽ നിരവധി കുട്ടികളെയാണ് ഇയാൾ മതം മാറ്റിയത്.
Comments