ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദർശനം ഇന്ന് ആരംഭിക്കും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ബാലിയിലേക്ക് പോകുന്നത്. 20 ലോക രാജ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിക്ക് ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ” റിക്കവർ ടുഗേതർ, റിക്കവർ സ്ട്രോംഗർ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോള രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ഉച്ചകോടിയിൽ ചർച്ചയാകും.
ലോകനേതാക്കളുമായി പ്രധാനമന്ത്രി നയതന്ത്ര ചർച്ചകൾ നടത്തുകയും ഇന്ത്യയുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യും. ആഗോള സമ്പദ് വ്യവസ്ഥ, ഊർജ്ജം പരിസ്ഥിതി സംരക്ഷണം, കൃഷി എന്നീ സമകാലിക പ്രസക്തിയുളള വിഷയങ്ങളും ചർച്ചയാകും.
നവംബർ 15,16 എന്നീ തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത് മൂന്ന് വർക്കിംഗ് സെഷനുകളായി തിരിച്ചിട്ടുണ്ട്. ഭക്ഷ്യ-ഊർജ്ജ സംരക്ഷണത്തെക്കുറിച്ചും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ചും ആരോഗ്യ മേഖലയെ കുറിച്ചുമാകും ലോകനേതാക്കൾ ചർച്ച നടത്തുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണുമായും മോദി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും സന്ദർശിക്കും.
Comments