ഗുവാഹട്ടി: ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന. അസമിലെ ടിൻസൂകിയ ജില്ലയിലെ ബോർപതർ മേഖലയിലാണ് ഏറ്റുമുട്ടൽ്. സൈന്യവും അസം പോലീസും സംയുക്തമായാണ് ഭീകര സംഘത്തെ നേരിടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ 24 മണിക്കൂർ പിന്നിട്ട് ഇപ്പോഴും തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.പ്രദേശത്ത് സുരക്ഷയുടെ ഭാഗമായി സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുരക്ഷാ സേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിനൊടുവിൽ ഭീകരനെ വധിച്ചിരുന്നു. ഷോപ്പിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനെയാണ് വധിച്ചത്. കുൽഗാം- ഷോപ്പിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായിയെയാണ് വധിച്ചത്.
Comments