ടോക്യോ: മദ്ധ്യജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ഉച്ചയ്ക്ക് 1.38ഓടെയായിരുന്നു ഭൂചലനം.
മിയെ നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ ഭൗമശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ വിവിധ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
An earthquake with a magnitude of 6.1 on the Richter Scale hit 84 km South Southeast of Toba, Japan today at 13:38:26 UTC: USGS pic.twitter.com/tYyNbBhGkI
— ANI (@ANI) November 14, 2022
M6.1 earthquake at 1709 Japan time. It was an unusual tremor. I could feel something rumbling for a while before the jolt. Japan Met Agency said the epicenter was 350 km deep in the Pacific off Mie Prefecture. The strongest tremor was felt in parts of Fukushima and Ibaraki. pic.twitter.com/HRQ0h2UuHk
— michiyo ishida (@MichiyoCNA) November 14, 2022
#Japan #earthquake pic.twitter.com/X4A62Vp5SK
— くちなし雀 (@suZume1179) November 14, 2022
ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. ഫുകുഷിമ ആണവ നിലയം സുരക്ഷിതമാണെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു. അതേസമയം ഫുകുഷിമയിലും ഇബാരാകിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ഭൂചലനം ജപ്പാനിലെ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ബുള്ളറ്റ് ട്രെയിൻ സർവീസുകളും മെട്രോ റെയിൽ സർവീസുകളും താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
Comments