കൊച്ചി ; ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള മദ്രസകളിൽ പരിശോധനകൾ നടക്കുമ്പോൾ മതസൗഹർദ്ദത്തിന്റെ മാതൃകയായി ഈ മദ്രസ . തൃശൂർ ജില്ലയിലെ മാലിക് ദിനാർ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി) നടത്തുന്ന അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലാണ് ഇത്തരത്തിൽ സംസ്കൃതവും ഉപനിഷത്തുകളും പുരാണങ്ങളും പഠിപ്പിക്കുന്നത്.
.
വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച നിരവധി ഇസ്ലാം വിദ്യാർത്ഥികളാണ് ഹിന്ദു ഗുരുക്കന്മാരുടെ മേൽനോട്ടത്തിൽ സംസ്കൃത ശ്ലോകങ്ങളും മന്ത്രങ്ങളും വായിച്ച് പഠിക്കുന്നത് . വിദ്യാർത്ഥികൾ വിവിധ ശ്ലോകങ്ങളുടെ പാരായണം പൂർത്തിയാക്കുമ്പോൾ അധ്യാപകർ സംസ്കൃതത്തിൽ തന്നെയാണ് ക്ലാസുകൾ എടുക്കുന്നത് .ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസിൽ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും സംസ്കൃതത്തിൽ തന്നെ നടക്കുന്നു എന്നതാണ് പ്രത്യേകത.
ഇതര മതങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയെന്നതാണ് സംസ്കൃതം, ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവ പഠിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
എട്ടു വർഷത്തോളം ഈ മദ്രസയിൽ ഭാഗവതം, ഉപനിഷത്തുകൾ, മഹാഭാരതം, രാമായണം എന്നിവയുടെ പ്രധാന ഭാഗങ്ങൾ സംസ്കൃതത്തിൽ പഠിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതാണ് ഈ സ്ഥാപനം. ഉറുദു, ഹിന്ദി എന്നിവയും ഇവിടെ പഠിപ്പിക്കുന്നു.
Comments