ഗാസിയാബാദ് ; കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു . 4 വർഷത്തിന് ശേഷം കാമുകന്റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
നവംബർ 14 തിങ്കളാഴ്ച ഗാസിയാബാദ് ക്രൈംബ്രാഞ്ച് പോലീസ് മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ സിക്രോഡ് ഗ്രാമത്തിലെ ചന്ദ്രവീർ എന്ന യുവാവിനെയാണ് ഭാര്യയും , കാമുകൻ അരുണും ചേർന്ന് കൊലപ്പെടുത്തിയത്.
2017 മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ചന്ദ്രവീർ പല അവസരങ്ങളിലും ഇവരെ പിടികൂടുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അരുണുമായുള്ള ബന്ധത്തിന്റെ പേരിൽ ഭർത്താവുമായി അടിക്കടി വഴക്കുണ്ടായിട്ടുണ്ടെന്ന് സവിത സമ്മതിച്ചു. തുടർന്ന് സവിതയും അരുണും ചേർന്ന് ചന്ദ്രവീറിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി.
2018 സെപ്റ്റംബർ 28ന് രാത്രി ഏറെ വൈകിയാണ് ചന്ദ്രവീർ മദ്യപിച്ച് വീട്ടിലെത്തിയത്. അൽപ്പസമയത്തിനകം ഉറങ്ങിയ ചന്ദ്രവീറിനെ ഭാര്യ സവിതയും വീട്ടിൽ ഒളിച്ചിരുന്ന അരുണും, ചേർന്ന് വെടിവയ്‌ക്കുകയായിരുന്നു. തലയ്‌ക്ക് വെടിയേറ്റതോടെ ചന്ദ്രവീറിന്റെ തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. ഇത് ശേഖരിക്കാൻ അവർ ബക്കറ്റ് തലയ്‌ക്ക് സമീപം വച്ചു. രക്തമൊഴുക്ക് നിന്ന ശേഷം, ചന്ദ്രവീറിന്റെ മൃതദേഹം അരുണിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ ചന്ദ്രവീറിന്റെ വലതു കൈയിൽ കിടന്ന വള ഊരാനും അരുൺ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ മഴു ഉപയോഗിച്ച് ചന്ദ്രവീർ സിങ്ങിന്റെ കൈത്തണ്ട മുറിച്ചുമാറ്റി. സവിതയുടെ സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ സവിതയുടെ വീട്ടിൽ ഒളിപ്പിച്ചു.
പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് പോലീസ് സ്റ്റേഷനിൽ ഭർത്താവിനെ കാണാതായതായി സവിത പരാതി നൽകി . റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് എസ്പി ക്രൈം ദീക്ഷ ശർമ്മ പറഞ്ഞു. 2018 തുടർന്ന് പോലീസ് കേസ് അന്വേഷിച്ചു, എന്നാൽ ഒരു സൂചനയും ലഭിക്കാത്തതിനാൽ ഒടുവിൽ അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ പിന്നീട് രഹസ്യമായി പോലീസ് ഈ കേസിൽ അന്വേഷണം തുടർന്നു. അതാണ് ഭാര്യയുടെയും,കാമുകന്റെയും അറസ്റ്റിൽ കലാശിച്ചത്.
Comments