ഒരു ‘ കുഞ്ഞ് ‘ കല്യാണത്തിന്റെ വിശേഷമാണ് മഹാരാഷ്‌ട്രയിലെ ജൽഗാവ് നഗരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് . 36 ഇഞ്ച് നീളമുള്ള വരൻ സന്ദീപും , 31 ഇഞ്ച് നീളമുള്ള ഉജ്ജ്വലയുമാണ് ഇപ്പോൾ ഇവിടുത്തെ താരങ്ങൾ.വ്യാഴാഴ്ചയാണ് ഇരുവരും വിവാഹിതരായത്.
മകനു വേണ്ടി ഏറെ അന്വേഷിച്ചാണ് സന്ദീപിന്റെ മാതാപിതാക്കൾ ഉജ്ജ്വലയെ കണ്ടെത്തിയത് . സന്ദീപിന് സഹോദരങ്ങൾ ഇല്ല. ഉജ്ജ്വലയ്‌ക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഉജ്ജ്വലയുടെയും സന്ദീപിന്റെയും കുടുംബം വളരെയധികം ആശങ്കയിലായിരുന്നു. നീളം കുറവായതിനാൽ ഇരുവർക്കും വിവാഹം നടക്കുന്നുണ്ടായിരുന്നില്ല.
വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് പറയുന്നത് . തങ്ങളുടെ വിവാഹവും ദൈവം കൂട്ടിച്ചേർത്തതാണെന്നാണ് ഇരുവരും പറയുന്നത് .സന്ദീപ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു പ്രമുഖ സ്വർണക്കടയിലാണ് ജോലി.
മകൾക്ക് കുറവുകൾ ഉണ്ടെങ്കിലും സാധാരണ നിലയിലുള്ള ഒരു യുവാവിനെയായിരുന്നു ഉജ്ജ്വലയുടെ പിതാവ് സീതാറാം കാംബ്ലെ തേടിയത്. ഇതിനിടയിലാണ് സന്ദീപിന്റെ വിവാഹലോചന വരുന്നത് . ആദ്യം സീതാറാമിന് ബന്ധം ഇഷ്ടപ്പെട്ടില്ലെങ്കിലും സന്ദീപും,ഉജ്ജ്വലയും തമ്മിൽ പ്രണയത്തിലായതോടെ വിവാഹം നടത്താൻ ഇരു കൂട്ടരും സമ്മതിക്കുകയായിരുന്നു.
Comments