ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പാർട്നർ ശ്രദ്ധയെ കാമുകനായ അമീൻ പൂനവാല കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ എളുപ്പമായിരുന്നു,എന്നാൽ അവളുടെ മൃതദേഹം കളയുന്നതായിരുന്നു പ്രയാസകരം എന്ന് അഫ്താബ് പറഞ്ഞു.
മുൻപ് പാചകക്കാരൻ ആയിരുന്നിനാൽ യുവതിയെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മൃതദേഹാവശിഷ്ടങ്ങൾ കൊണ്ട് കളയുന്നതിന് മുൻപ് അഫ്താബ് മദ്യപിക്കുകയോ തുണികൊണ്ട് മുഖം മൂടുകയോ ആണ് ചെയ്യാറുള്ളത്. ദുർഗന്ധം അകറ്റാനായി ഡസൻ കണക്കിന് പെർഫ്യൂമുകളും ഡിയോഡറന്റുകളും ചന്ദനത്തിരികളുമാണ് ഉപയോഗിച്ചത്.
പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി റഫ്രിജറേറ്ററിൽ വെച്ച ശേഷവും ഇയാൾ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പുതിയ ഒരു ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് സ്ത്രീകളെ മുറിയിലെത്തിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. സുഹൃത്തുക്കളും ഭക്ഷണവിതരണക്കാരും വീട്ടിലെത്തിയിട്ടും വളരെ ജാഗ്രതയോടെയാണ് അഫ്താബ് പെരുമാറിയത്.
ശ്രദ്ധയുടെ കൊലപാതക വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലവ് ജിഹാദിനെതിരായ പ്രചാരണം ശക്തമായിട്ടുണ്ട്. പന്ത്രണ്ടര ലക്ഷം പേരാണ് ഇതിനോടകം തങ്ങളുടെ ട്വീറ്റുകളിൽ ‘ഹാഷ്ടാഗ് ലവ് ജിഹാദ്’ ഉപയോഗിച്ചിരിക്കുന്നത്.ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. അവശേഷിക്കുന്ന ശ്രദ്ധമാരെ അഫ്താബുമാരിൽ നിന്നും രക്ഷിക്കാൻ സമൂഹം ജാഗരൂകരായിരിക്കണെമെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു.
Comments