ന്യൂഡൽഹി : മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്കാരമായി മാറിയിരിക്കുന്നു എന്ന് വിരമിച്ച ജാർഖണ്ഡ് ഡിജിപി നിർമൽ കൗർ . ശ്രദ്ധ വാക്കറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന് പിന്നാലെ നടന്ന എൻഡിടിവി പ്രൈം ടൈം സംവാദത്തിനിടെയാണ് നിർമൽ കൗർ ഈ അഭിപ്രായം പറഞ്ഞത്.
മുസ്ലീം പുരുഷന്മാർ ഹിന്ദു പെൺകുട്ടികളെ മനഃപൂർവം വലയിലാക്കുന്നുവെന്നും ഇതിനായി അവർക്ക് വൻ തുക ലഭിക്കുന്നുണ്ടെന്നും നിർമൽ കൗർ പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാർക്കും അവരുടെ സമൂഹം ആവശ്യമായ എല്ലാ നിയമ പിന്തുണയും നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
“ഹിന്ദു സ്ത്രീകളെ കെണിയിൽ വീഴ്ത്തുന്ന വ്യക്തികൾക്ക് മോട്ടോർ സൈക്കിളുകളോ കനത്ത സാമ്പത്തിക സഹായമോ നൽകുന്നു. ഈ ആളുകൾക്ക് ആവശ്യമായ എല്ലാ നിയമ സഹായവും നൽകുന്നുണ്ട്. സമാനമായ നിരവധി കേസുകൾ ഉയർന്നുവരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, അവരുടെ സംസ്കാരം ഇതിനെ പിന്തുണയ്ക്കുന്നു. സ്ത്രീക്ക് വികാരമില്ലെന്നും സമൂഹത്തിൽ ഒരു വിലയുമില്ലെന്നും അവരുടെ സമൂഹം അംഗീകരിക്കാനും വിശ്വസിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. അവർ അവളെ ഒരു വസ്തുവായി കാണുന്നു, ”നിർമൽ കൗർ പറഞ്ഞു
2016 വരെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റിൽ ഉണ്ടായിരുന്ന നിർമൽ കൗർ, കുറ്റബോധം തീരെയില്ലാത്ത മനോരോഗികളാണ് സാധാരണയായി ശ്രദ്ധ കേസ് പോലെയുള്ള കൃത്യങ്ങളിൽ പ്രതികളകുന്നതെന്നും വ്യക്തമാക്കി. . “നിലവിലെ കേസിൽ, പ്രതിയുടെ ചില ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അവൻ ഒരു മനോരോഗിയല്ല എന്നാൽ ഹിന്ദു സ്ത്രീകളെ പ്രത്യേകിച്ച് ഒരു വസ്തുവായി കാണുന്ന അവരുടെ ഉപസംസ്കാരത്താൽ വളരെയധികം സ്വാധീനിക്കപ്പെടുന്ന ആളാണെന്ന് തോന്നുന്നു.
ദുംകയിൽ ഷാരൂഖ് എന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്ന കൊലപാതക കേസും അവർ പരാമർശിച്ചു. ഇതും സമാനമായ കേസാണെന്നും അവർ പറഞ്ഞു. മുസ്ലീം സംസ്കാരം ഇത്തരം പ്രവൃത്തികളെ പിന്തുണയ്ക്കുന്നുവെന്നും അവർ പറഞ്ഞു.
Comments