ഗുജറാത്തിലെ 50 കിലോമീറ്റർ അകലെയുള്ള രണ്ട് ഗ്രാമ-പട്ടണങ്ങളാണ് വഡ്‌നഗറും മാൻസയും. 1964ൽ മാൻസയിൽ അമിത് ഷാ ജനിക്കുമ്പോൾ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 14 വയസ്സായിരുന്നു. 1964 ഡിസംബറിൽ തന്നെ, പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ, അന്നത്തെ കോൺഗ്രസ് ആഭ്യന്തര മന്ത്രി ജി എൽ നന്ദ ഒരു വർഷത്തിനുള്ളിൽ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ-370 റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എങ്കിലും, ഈ വാഗ്ദാനം 55 വർഷത്തിന് ശേഷം 2019 ൽ വഡ്‌നഗറിലെയും മാൻസയിലെയും സാധാരണ കുടുംബങ്ങളിൽ ജനിച്ച ചുണകുട്ടികൾ നിറവേറ്റി. ഈ രണ്ട് ആൺകുട്ടികൾ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ 2 സ്ഥാനങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് വഡ്‌നഗർ അറിയപ്പെടുന്നത്. അതുപോലെ, അമിത് ഷായുടെ പേരിനൊപ്പം മാൻസയും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പഴയ വീടും ഇഷ്ടദേവിയുടെ ക്ഷേത്രവും ഇവിടെയാണ്.
മാൻസ രാജ്യത്തെ ഒരു സാധാരണ ഗ്രാമമാണ്. വഡ്‌നഗറിലേത് പോലെ വലിയ കെട്ടിടങ്ങളില്ല. വഡ്‌നഗർ പോലെ ചിട്ടയായ വികസനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഗാന്ധിനഗറിൽ നിന്ന് ഗുജറാത്തിന്റെ തലസ്ഥാനമായ ബിജാപൂരിലേക്കുള്ള സംസ്ഥാന പാതയിലാണ് മാൻസ
ഇവിടെ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് മഹേശന ജംഗ്ഷൻ. ഗാന്ധിനഗറിൽ നിന്ന് മാനസയിലേക്കുള്ള ദൂരവും ഏകദേശം 30 കിലോമീറ്ററാണ്. ഇവിടെയുള്ളവർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഈ രണ്ടിടങ്ങളിൽ ഒന്നിൽ പോകണം. മാൻസ വരെ ട്രെയിൻ വരണമെന്നാണ് ഇവരുടെ ആവശ്യം. ഇതുകൂടാതെ വഡ്‌നഗർ പോലുള്ള റോഡുകളും ഹോട്ടലുകളും ഭക്ഷണശാലകളും വേണം.
അമിത് ഷായുടെ മുത്തച്ഛൻ ഗോകൽദാസാണ് അമിത് ഷാ ജനിച്ച വലിയ മാളിക നിർമ്മിച്ചത്. മാൻസയുടെ നഗരത്തിലെ സേത്ത് കുടുംബത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. അമിത് ഷായുടെ കുട്ടിക്കാലം ചിലവഴിച്ചത് ഈ ഗ്രാമത്തിലാണ്. രണ്ട് നിലകളുള്ള കൊത്തുപണികൾ നിറഞ്ഞ വീടാണിത്. ഗ്രാമത്തിലെ ഏറ്റവും വലിയ വീടും ഇതായിരുന്നു.
‘ അമിത് ഭായ് അഞ്ച് സഹോദരിമാർക്കുള്ള ഏക സഹോദരനും ഇളയവനുമായിരുന്നു. 80-കളിൽ ഷാ കുടുംബം ബിസിനസിനായി മാൻസയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറി. അമിത് ഭായിയും കുടുംബത്തോടൊപ്പം പോയി.- 1975 മുതൽ 1980 വരെ അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മഹേന്ദ്ര രാജ്ജു സിംഗ് റാവത്ത് പറയുന്നു
എല്ലാ നവരാത്രിയുടെയും രണ്ടാം ദിവസം അമിത് ഷാ ഈ ഗ്രാമത്തിലെത്തും. വീടിനു മുന്നിൽ പണിത ഈ ക്ഷേത്രമണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം . അമിത് ഷാ വർഷങ്ങളായി ഇവിടെ ആരാധിക്കാൻ വരുന്നുണ്ട്.ഗ്രാമത്തിന്റെ മധ്യത്തിൽ ഒരു വലിയ ലൈബ്രറിയുണ്ട്. അമിത് ഭായ് ഈ ലൈബ്രറിയിൽ പഠിക്കാൻ വരാറുണ്ടായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. അത് പുതുക്കിപ്പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഏതാനും മാസങ്ങൾക്കുമുമ്പാണ് പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഏകദേശം 38 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച് ഇപ്പോൾ പൂർണമായും കമ്പ്യൂട്ടർവത്കരിച്ചു.
ജൂലൈ 24 ന് മാൻസയിൽ സർദാർ പട്ടേൽ കൾച്ചറൽ ബിൽഡിംഗും ലൈബ്രറിയും അമിത് ഷാ ഉദ്ഘാടനം ചെയ്തു. – ഇത് എന്റെ ഗ്രാമമാണ്. 1361-ൽ എന്റെ പൂർവ്വികർ ഇവിടെ വന്നു, ഞാൻ ഈ ലൈബ്രറിയിൽ പഠിച്ചു, അതിന്റെ കെട്ടിടം തകർന്നുവീഴുകയായിരുന്നു, ഇത് പുനർനിർമിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.‘ ഉദ്ഘാടനത്തിനിടെ അമിത് ഷാ പറഞ്ഞു.
ഇവിടെ രണ്ട് തവണ കോൺഗ്രസ് ജയിച്ചിട്ടും ഒരു വികസനവും ഉണ്ടായിട്ടില്ല. വോട്ടുകൾ ഭിന്നിപ്പിച്ചാണ് കോൺഗ്രസ് മുൻപ് ഇവിടെ വിജയിച്ചത്. ഇത്തവണ അത് നടക്കില്ലെന്നും ഗ്രാമവാസികൾ പറയുന്നു.
Comments