ധാക്ക : ദിവസങ്ങൾ മുൻപ് കണ്ട യുവാവിനൊപ്പം താമസിക്കാൻ ഇറങ്ങിപോയ യുവതിയ്‌ക്ക് ദാരുണാന്ത്യം . ബംഗ്ലാദേശിൽ ഖുൽന നഗരത്തിലെ ഗോബറാച്ച പ്രദേശത്താണ് സംഭവം . കവിതാറാണി എന്ന യുവതിയെയാണ് കൊലപ്പെടുത്തി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞത് .
സംഭവത്തിൽ അബൂബക്കർ എന്ന യുവാവിനെയും, ഒപ്പം താമസിച്ച സ്വപ്നയേയും ബംഗ്ലാദേശിലെ റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ അറസ്റ്റ് ചെയ്തതായി ലഫ്റ്റനന്റ് കേണൽ മോസ്താഖ് അഹമ്മദ് പറഞ്ഞു.അറസ്റ്റിലായ അബൂബക്കറും ഭാര്യ സ്വപ്നയും കഴിഞ്ഞ മൂന്ന് വർഷമായി ഗൊബാരച്ച ചൗരാഹ നമ്പർ 1 വീട്ടിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് താമസിച്ചിരുന്നത് . നഗരത്തിലെ പ്രിൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന സ്വപ്ന നിയമപരമായി അബുവിന്റെ ഭാര്യയായിരുന്നില്ല . സ്വപ്നയ്‌ക്കൊപ്പം താമസിക്കവേയാണ് അബൂബക്കർ കവിതാറാണിയുമായി അടുത്തത്.
അഞ്ച് ദിവസം മുൻപാണ് കവിതാ റാണി അബൂബക്കറിനെ കാണുന്നത് . തുടർന്ന് ഇയാൾക്കൊപ്പം ജീവിക്കാനായി വാടകവീട്ടിലേയ്‌ക്ക് പോയി . ആ സമയം സ്വപ്ന ജോലിക്ക് പോയിരുന്നു.
വീട്ടിലെത്തിയ കവിതയും അബൂബക്കറും തമ്മിൽ ഇതിനിടെ വാക്കേറ്റമുണ്ടായി. കവിതയെ അബൂബക്കർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ടുവന്ന് കവിതയുടെ കഴുത്തറുത്ത് മാറ്റി. രണ്ടു കൈകളും വെട്ടി വേർപെടുത്തി. ഛേദിക്കപ്പെട്ട തലയും കൈയും പോളിത്തീൻ കവറിൽ പൊതിഞ്ഞു. ബാക്കി ഭാഗം പെട്ടിയിലാക്കി.
അന്ന് രാത്രി തന്നെ അബൂബക്കർ സപ്‌നയുമായി റൂപ്‌സ നദി മുറിച്ചുകടന്ന് ധാക്കയിലേക്ക് കടന്നു . എന്നാൽ അന്വേഷണത്തിനിടെ ഗാസിപൂർ ജില്ലയിലെ ബസാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ചൗരസ്ത ഏരിയയിൽ നിന്ന് ഇയാളെയും സ്വപ്നയെയും അറസ്റ്റ് ചെയ്തു. വാടക വീട്ടിൽ നിന്ന് കവിതാ റാണിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.നഗരത്തിലെ ഗോബർച്ച്‌ക ഏരിയയിൽ നിന്ന് പോളിത്തീനിൽ പൊതിഞ്ഞ കവിതയുടെ അറ്റുപോയ കൈകളും കണ്ടെടുത്തു
Comments