ഐഎസിന് വേണ്ടി പോരാടാൻ വിസമ്മതിച്ചതിന് രണ്ട് പേരെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 28-കാരനായ, മൊറോക്കൻ വംശജൻ സമീർ ബൗഗാന ആണ് അറസ്റ്റിലായത് . തട്ടിക്കൊണ്ടു പോകൽ, പീഡനം, വംശീയ വിദ്വേഷം , ഭീകരത “ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ബ്രെസിയ പോലീസ് പറഞ്ഞു .
യസീദി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുർദിഷ് തടവുകാരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു സമീർ ബൗഗാന . ഒപ്പം ഐ എസിനായി പോരാടാനും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചവരെയാണ് പീഡിപ്പിച്ചത് . ഷോക്കടിപ്പിക്കുന്നതടക്കമുള്ള പീഡനങ്ങൾക്കാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം ഇരയായത്.
പാശ്ചാത്യ രാജ്യങ്ങളിലെ എല്ലാ പണ്ഡിതന്മാരും ഐഎസ് ഐ എസ് അനിസ്ലാമികമാണെന്ന് ശഠിക്കുന്നു. എന്നാൽ അത് എന്താണെന്ന് ശരിക്കും മനസിലാക്കി കൊടുക്കണമെന്ന് പറഞ്ഞായിരുന്നു പീഡനം. ഐ എസിൽ ചേരാത്തതിന് വൈദ്യുതാഘാതം അടക്കം കൊടും പീഡനങ്ങൾക്കാണ് തങ്ങളെ ഇരയാക്കിയതെന്ന് കുർദിഷ് വംശജൻ പറഞ്ഞിരുന്നു
2019-ൽ, സമീറിനെ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ, ബ്രെസിയയിലെ ഡിഗോസ്, പ്രിവൻഷൻ പോലീസിന്റെ സെൻട്രൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പിടികൂടിയിരുന്നു.ജർമ്മനിയിൽ ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെട്ട ശേഷമാണ് സമീർ സിറിയയിലേക്ക് പോയതും ഐ എസിൽ അംഗമായതും.2020 ജൂലൈയിൽ, ബ്രെസിയ കോടതി ഇയാളെ 4 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
Comments