ഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയായി. 1416 പേരാണ് ഇത്തവണ വിവിധ പാർട്ടികളുടെ പേരിലും സ്വതന്ത്രരായും മത്സരരംഗത്തുള്ളത്. 1169 പേരുടെ പത്രിക വരണാധികാരി തള്ളി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. മത്സരരംഗത്തുള്ളവരുടെ കൃത്യമായ എണ്ണത്തിൽ കുറവ് വരാനാണ് സാദ്ധ്യത.
250 മുൻസിപ്പൽ വാർഡുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. ബിജെപിയും ആംആദ്മി പാർട്ടിയും 250 വീതം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസ് 247 പേരേയും ബിഎസ്പി 138 പേരേയും അണിനിരത്തിയിട്ടുണ്ട്. സമാജ് വാദി പാർട്ടിയുടെ ഒരാളും ജനതാദൾ യുണൈറ്റഡിന്റെ 23 പേരും മത്സരരംഗത്തുണ്ട്. 439 പേർ സ്വതന്ത്രന്മാരാണ്.
1416 പേരിൽ 674 പേർ പുരുഷന്മാരും 742 പേർ സ്ത്രീകളുമാണ്. ആകെ 2585 നാമനിർദ്ദേശ പത്രികകളാണ് ആദ്യഘട്ടത്തിൽ സമർപ്പിക്കപ്പെട്ടത്. നാമനിർദ്ദേശം സമർപ്പിക്കപ്പെട്ട ഇനത്തിൽ മാത്രം 75,07,500 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കെട്ടിവയ്ക്കപ്പെട്ടത്. കർശന നിയന്ത്രണങ്ങളുടെ പിൻബലത്തിൽ 8,36,457 ബാനറുകളും പോസ്റ്ററുകളും ഹോർ ഡിംഗ്സും കമ്മീഷൻ നീക്കം ചെയ്തു.
Comments