ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിർമാണം പൂർത്തിയായ ഡോണി പോളോ വിമാനത്താവളമാണ് പ്രധാനമന്ത്രി നാടിനായി സമർപ്പിച്ചത്. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എയർപോർട്ടുകളുടെ എണ്ണം 16 ആയി.
ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി @narendramodi ഉദ്ഘാടനം ചെയ്തു. അരുണാചൽപ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമാണിത്.
പ്രധാനമന്ത്രി 600 മെഗാവാട്ട് കമെംഗ് ജലവൈദ്യുത നിലയവും രാജ്യത്തിന് സമർപ്പിച്ചു.@PMOIndia @KirenRijiju pic.twitter.com/fYfWyrn8jM
— PIB in KERALA (@PIBTvpm) November 19, 2022
അരുണാചൽ പ്രദേശിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്. ഡോളി പോളോ എന്നാൽ സൂര്യനും ചന്ദ്രനുമെന്നാണ് അർത്ഥം. അരുണാചലിലെ മൂന്നാമത്തെ എയർപോർട്ടാണ് ഡോണി പോളോ. വിമാനത്താവളം യാഥാർത്ഥ്യമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഇപ്പോൾ എയർപോർട്ടുകൾ ആയി കഴിഞ്ഞു. നേരത്തെ ഇറ്റാനഗറിലുള്ള ജനങ്ങൾ 6 മുതൽ 10 മണിക്കൂർ വരെ യാത്ര ചെയ്താണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിയിരുന്നത്.
2,300 മീറ്റർ നീളമുള്ള റൺവേയാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ബോയിംഗ് 747 ഉൾപ്പെടെ വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടെ സാധിക്കും. 640 കോടി രൂപ ചിലവിൽ 690 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം വിമാനത്താവളത്തിലുണ്ട്.
2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു വിമാനത്താവള നിർമാണത്തിനായി തറക്കല്ലിട്ടത്. കൊറോണ മഹാമാരിയെ തുടർന്നുണ്ടായ വെല്ലുവിളികൾക്കിടയിലും വളരെ കുറഞ്ഞ സമയം കൊണ്ട് നിർമാണം പൂർത്തിയായി. കഴിഞ്ഞ എട്ട് വർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാഥാർത്ഥ്യമാകുന്ന ഏഴാമത്തെ എയർപോർട്ടാണിത്.
Comments