കൊച്ചി: മോഡലിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതിയടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിനിയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരുമാണ് അറസ്റ്റിലായത്.
കേസിൽ നാല് പ്രതികളാണുള്ളതെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടിയ്‌ക്ക് ലഹരിമരുന്ന് നൽകിയത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്നും ബിയർ കുടിക്കാൻ തന്നതായും പെൺകുട്ടി പറഞ്ഞു. ബിയറിൽ എന്തോ പൊടി ചേർത്തതായയും പെൺകുട്ടി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.അവശയായ പെൺകുട്ടിയോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. തുടർന്ന് യാത്രയ്‌ക്കിടയിലാണ് മൂന്ന് പേർ പീഡനത്തിനിരയാക്കിയതെന്ന് യുവതി പറഞ്ഞു.
ഇവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും യുവതി സൂചിപ്പിച്ചു. അതിക്രമങ്ങൾക്ക് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി നൽകിയെന്നും അപ്പോൾ പ്രതികരിക്കാൻ ഭയമായിരുന്നെന്നും യുവതി വ്യക്തമാക്കി. ശേഷം ബാറില് തിരികെയെത്തി തന്നെയും ഡോളിയെയും കാക്കനാട് ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി വ്യക്തമാക്കി.
Comments