തിരുവനന്തപുരം: ഏറെ നാളുകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നതായി വിവരം. പദ്ധതി തത്കാലം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹികാഘാത പഠനം വീണ്ടും തുടരില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയും സർക്കാർ തിരിച്ചുവിളിക്കും.
കേന്ദ്രാനുമതിയോടെ മാത്രം തുടർനടപടി മതിയെന്നാണ് തീരുമാനം. വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തിയ ശ്രമങ്ങൾ സിപിഐമ്മിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തതോടെയാണ് പിണറായി സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത്.
സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Comments