ശ്രീനഗർ: ജമ്മു വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ തരത്തിൽ ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് സുരക്ഷാ സേന. എയർ ട്രാഫിക് കൺട്രോൾ റഡാറുകളാണ് കണ്ടെത്തിയത്.
പ്രദേശത്ത് ഏകദേശം രണ്ട് കിലോമീറ്റർ വേഗതയിലാണ് ഡ്രോൺ സഞ്ചരിച്ചത്. ജമ്മു വിമാനത്താവളത്തിന് സമീപമുള്ള ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷനും സുരക്ഷാ സേന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഡ്രോൺ വഴി ഐഇഡികൾ വർഷിച്ച് രണ്ട് ഐഎഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്റ്റേഷന് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.
പഞ്ചാബ് അതിർത്തിയിൽ ഗുരുദാസ്പൂർ ജില്ലയിലെ കസോവാൾ മേഖലയിലാണ് ആളില്ലാ ഡ്രാൺ കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു വിമാനത്താവളത്തിലും ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ഡ്രോൺ പാക് അതിർത്തിയിലേക്ക് നീങ്ങിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബിഎസ്എഫ് ജവാന്മാരാണ് ഡ്രോണിന് നേരെ വെടിയുതിർത്തത്. ഏകദേശം 95 റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് പാകിസ്താനിലേക്ക് ഡ്രോൺ പറന്നത്. സംഭവത്തിൽ ബിഎസ്എഫ്, പഞ്ചാബ് പോലീസ്, ഇന്റലിജൻസ് എന്നിവർ അന്വേഷണം ആരംഭിച്ചു.
Comments