കൊല്‍ക്കത്ത : പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചു. 24 വയസ്സായിരുന്നു . നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്‌ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് മരണം .
ഹൃദയസ്തംഭനത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ഐന്ദ്രില ശർമ്മ .മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു.
കാൻസറിനെ അതിജീവിച്ച ഐന്ദ്രില ശർമ്മ പശ്ചിമ ബംഗാളിലെ ബെർഹാംപൂരിലാണ് ജനിച്ചതും വളർന്നതും. സീ ബംഗ്ലാ സിനിമയുടെ ഒറിജിനൽ ചിത്രമായ “ഭോലെ ബാബ പർ കരേഗ”യിൽ അനിർബൻ ചക്രവർത്തിയുടെ മകളായി അടുത്തിടെ ഐന്ദ്രില ശർമ്മ അഭിനയിച്ചിരുന്നു.
സബ്യസാചി ചൗധരി അഭിനയിച്ച “ജുമുർ” എന്ന ഷോയിലൂടെയാണ് അവർ ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്. ഐന്ദ്രിലയുടെ അതിജീവനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചിരുന്നു.
Comments