ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലക്കേസിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ശ്രദ്ധയുടെ മുംബൈയിലെ വീട്ടിലെ സഹായി പൂനം ബിർലൻ. ഒരിക്കൽ ശ്രദ്ധയെ കണ്ടപ്പോൾ ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളായിരുന്നുവെന്ന് പൂനം ബിർലൻ വെളിപ്പെടുത്തി. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ, അഫ്താബ് മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ശ്രദ്ധ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി.
ഒരിക്കൽ, മാംസഭക്ഷണം കഴിക്കാൻ അഫ്താബ് നിർബന്ധിച്ചു. അപ്പോൾ ശ്രദ്ധ പറ്റില്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് അഫ്താബ് ശ്രദ്ധയെ മൃഗീയമായി മർദ്ദിച്ചു. ഇക്കാര്യങ്ങൾ അവൾ തന്നോട് പറഞ്ഞിട്ടുള്ളതായി പൂനം ശ്രദ്ധയുടെ അഭിഭാഷകരോട് പറഞ്ഞു.
പലപ്പോഴും അഫ്താബിനെ ഉപേക്ഷിച്ച് പോകാൻ ശ്രദ്ധ തയ്യാറായിരുന്നു. എന്നാൽ അഫ്താബിന്റെ മാതാപിതാക്കൾ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. മകന്റെ തെറ്റിന് മാപ്പ് ചോദിക്കുകയാണെന്നും അവനെ ഉപേക്ഷിക്കരുതെന്നും അവർ പറയുമ്പോൾ ശ്രദ്ധ വഴങ്ങുമായിരുന്നുവെന്നും പൂനം പറഞ്ഞു. അവർക്കും ശ്രദ്ധയുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും പൂനം ബിർലൻ വെളിപ്പെടുത്തി.
ശ്രദ്ധയുടെ കൊലപാതകം ലൗ ജിഹാദിന്റെ ഭാഗമാണെന്ന പിതാവിന്റെ ആരോപണത്തിന് ശക്തി പകരുന്നതാണ് കേസിലെ പുതിയ വെളിപ്പെടുത്തൽ. ശ്രദ്ധ കൊലക്കേസിൽ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.
Comments