ന്യൂഡൽഹി: ആരാണ് യുവാവ് എന്നതിൽ രസകരമായ താരതമ്യങ്ങളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവും. ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് യുവത്വം തുളുമ്പുന്ന ചീഫ് ജസ്റ്റിസെന്ന തന്നെക്കുറിച്ചുള്ള പരാമർശത്തിന് ചന്ദ്രചൂഡ് നന്ദി അറിയിച്ചതിനൊപ്പം തന്നേക്കാൾ ഇളയതാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവെന്ന് കണക്കുകൾ നിരത്തി സ്ഥാപിച്ചത്.
മറുപടി പ്രസംഗത്തിൽ കേന്ദ്രമന്ത്രിയും താരതമ്യം തുടർന്നു. ചന്ദ്രചൂഡിനേക്കാൾ പ്രായം തനിക്ക് കുറവാണെന്നതിനേക്കാൾ ചീഫ് ജസ്റ്റിസ് യുവാവാണ് എന്ന് പറയുന്നത് കേൾക്കുമ്പോഴാണ് സന്തോഷമെന്നും കിരൺ റിജിജു പറഞ്ഞു.
മികച്ച പ്രായം കുറഞ്ഞ ചീഫ് ജസ്റ്റിസിനെ നൽകിയതിൽ നിയമകാര്യമന്ത്രാലയത്തിനും തനിക്കും ലഭിക്കുന്ന അഭിനന്ദനത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നാണ് കിരൺ റിജിജുവിന്റെ പ്രതികരണം.
ചടങ്ങിൽ ആദ്യം സംസാരിച്ച ചന്ദ്രചൂഡാണ് പ്രായത്തെ പരാമർശിക്കുന്ന നിരവധി അഭിപ്രായങ്ങൾ വരുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയത്. നമ്മുടെ നിയമ മന്ത്രിയുടെ യുവത്വം പരാമർശിക്കപ്പെട്ടപ്പോൾ താൻ ഗൂഗിൾ പരതി. എന്നാൽ അത് പ്രകാരം നിയമന്ത്രിയേക്കാൾ 12 വർഷവും 8 ദിവസും താൻ പ്രായത്തിൽ മൂത്തയാളാണെന്നതിനാൽ താരതമ്യത്തിൽ താനൊരു അപരൻ മാത്രമാണെന്നാണ് പറയാനുള്ളതെന്നും ചന്ദ്രചൂഡ് സദസ്സിന്റെ ചിരികൾക്കിടെ പറഞ്ഞു. പ്രായക്കുറവെന്ന കാര്യത്തിൽ നിയമമന്ത്രിയാണ് അത്തരം എല്ലാ അഭിനന്ദനങ്ങൾക്കും അർഹനെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
തന്റെ സ്വന്തം പ്രായത്തെക്കുറിച്ച് കൂടുതലൊന്നും വിശദീകരിക്കുന്നില്ലെന്ന് സരസമായി പ്രതികരിച്ചാണ് കിരൺ റിജിജു മറുപടി ആരംഭിച്ചത്. യുവാവാണെന്ന് തന്നെക്കുറിച്ച് പറയുന്നതിലും സന്തോഷമുണ്ട്. പക്ഷെ അതിനേക്കാളേറെ സന്തോഷം യുവത്വം നിറഞ്ഞ ചീഫ് ജസ്റ്റിസിനെ രാജ്യത്തിന് ലഭിച്ചുവെന്ന് പറയുമ്പോഴാണ്. തനിക്കും നിയമകാര്യമന്ത്രാലയത്തിനും അത്തരം വാക്കുകൾ ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments