ടെഹ്റാൻ: ഹിജാബ് ധരിക്കാതെ സമൂഹ മാദ്ധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റ്. പ്രമുഖ നടിയായ 52-കാരി ഗാസിയാനിയെയാണ് അറസ്റ്റ് ചെയ്തത്.
ഒരു പക്ഷേ ഇതാകും തന്റെ അവസാന പോസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തനിക്ക് എന്ത് സംഭവിച്ചാലും താൻ ഇറാൻ ജനതയ്ക്കൊപ്പം ചേരുമെന്നും പോസ്റ്റിൽ പറയുന്നു. ഇറാനിലെ തിരക്കേറിയ തെരുവിൽ ഹിജാബ് ധരിക്കാതെ ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിച്ചത്. കഴിഞ്ഞയാഴ്ച കുട്ടികളെ അതിക്രൂരമായി കൊല്ലുന്ന ഇറാനിയൻ സർക്കാരിനെ വിമർശിച്ചും ഇവർ പോസ്റ്റിട്ടിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപനപരമായ വിഷയങ്ങൾ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ഇറാൻ നീതി ന്യായ വ്യവസ്ഥയുടെ വിശദീകരണം. എട്ട് പേർക്കാണ് ഇത്തരത്തിൽ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. ഇറാൻ ദേശീയ ഫുട്ബോൾ ടീം പെർസെപോളിസ് എഫ്സിയുടെ പരിശീലകനായ യഹ്യ ഗോൽമോഹമ്മദിയും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം അധികാരികളുടെ ചെവിയിലെത്തിക്കാൻ കഴിവുള്ളവരാണ് ദേശീയ ടീമംഗങ്ങളായ താരങ്ങൾ എന്നായിരുന്നു യഹ്യയുടെ പരാമർശം. സംഭവത്തെ തുടർന്ന് താരങ്ങളായ മിത്ര ഹജ്ജർ, ബാരൻ കോസാരി തുടങ്ങിയ പ്രമുഖകർക്കും സമൻസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
രാജ്യത്തെ ഹിജാബ് നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത 22-കാരിയുടെ മരണത്തിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായിയെത്തിയത്. പ്രൈസ് ജേതാക്കളായ ഡയറക്ടർമാരായ മുഹമ്മദ് റസൂലോഫും ജാഫർ പനാഹിയും ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്.
Comments