ലക്നൗ: അയോദ്ധ്യ സന്ദർശിച്ച് മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ. രാമജന്മ ഭൂമിയിൽ ദർശനം നടത്തിയ അദ്ദേഹം അയോദ്ധ്യ സന്ദർശനം സൗഭാഗ്യമായി കാണുന്നുവെന്നാണ് പ്രതികരിച്ചത്.
പത്നി സംയുക്ത രൂപനോടൊപ്പമാണ് അദ്ദേഹം ലക്നൗവിലെത്തിയത്. അവിടെ നിന്നും റോഡ് മാർഗം രാവിലെ ഒമ്പത് മണിയോടെ തന്നെ മൗറീഷ്യസ് സംഘത്തോടൊപ്പം സരയൂ ഗസ്റ്റ് ഹൗസിലെത്തി. ശേഷം നിർമാണം തുടരുന്ന രാമക്ഷേത്രത്തിലും പ്രസിദ്ധമായ കനക് ഭവൻ ക്ഷേത്രത്തിലും ഇരുവരും ദർശനം നടത്തി.
രാമജന്മഭൂമിയുടെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ് മൗറീഷ്യസ് പ്രിസഡന്റിനെ ആദരിക്കുകയും പ്രസാദം നൽകുകയും ചെയ്തു. ശേഷം ഹനുമാൻ ഗർഹിയിൽ എത്തി പ്രാർത്ഥനകൾ ചൊല്ലുകയും പുഷ്പാർച്ചന നടത്തുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.
ലോകത്തിന് വലിയ സന്ദേശമാണ് ഹിന്ദുമതം നൽകുന്നതെന്നും പൃഥ്വിരാജ് സിംഗ് പറഞ്ഞു. വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാട് ഹിന്ദുമതത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ പ്രപഞ്ചം മുഴുവനും ഒരു കുടുംബമാണെന്ന് താൻ വിശ്വസിക്കുന്നു. രാമജന്മഭൂമിയിലെത്താൻ കഴിഞ്ഞത് സൗഭാഗ്യമായി കാണുന്നുവെന്നും മൗറീഷ്യസ് പ്രസിഡന്റ് പറഞ്ഞു.
Comments