ശ്രീനഗർ : കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് സൈന്യം . ഈ വിഷയത്തിൽ സമ്പൂർണ സജ്ജീകരണങ്ങളോടെ മുന്നോട്ട് പോകാൻ തയ്യാറാണെന്ന് നോർത്തേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
പാക് അധീന കശ്മീർ വിഷയത്തിൽ പാർലമെന്റിൽ പ്രമേയം പാസാക്കിയിട്ടുണ്ട് . സർക്കാരിന്റെ എല്ലാ ഉത്തരവുകളും നടപ്പിലാക്കാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജമാണ്. എപ്പോൾ സർക്കാർ ഉത്തരവിട്ടാലും സൈന്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ലോഞ്ച്പാഡുകളിൽ 160 ഓളം ഭീകരർ ഉണ്ട് . എന്നാൽ അവരുടെ പദ്ധതികൾ വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല.
ജമ്മു കശ്മീരിൽ ഭീകരവാദം തടയാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു. അതിന്റെ ഫലമായി, രോഷാകുലരായ തീവ്രവാദികൾ ചിലപ്പോൾ പിസ്റ്റളുകളും ചിലപ്പോൾ ആയുധങ്ങളും അയയ്ക്കാൻ ശ്രമിക്കുന്നു, നിരായുധരായ ആളുകളെ ലക്ഷ്യമിടുന്നു. എന്നാൽ ഭീകരർ ഒരിക്കലും അവരുടെ പദ്ധതികളിൽ വിജയിക്കില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദം തടയാൻ കഴിഞ്ഞു.
പിർ പഞ്ജലിന് വടക്ക് 130 ഉം പിർ പഞ്ജലിന് തെക്ക് 30 ഉം ഭീകരർ തമ്പടിച്ചിട്ടുണ്ട് . 82 പാക് ഭീകരരും 53 പ്രാദേശിക ഭീകരരും ഉൾപ്രദേശങ്ങളിലായാണ് തമ്പടിച്ചിരിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് അയക്കാനും പാകിസ്താൻ നിരന്തരം ശ്രമിക്കുന്നുണ്ട്. അടുത്തിടെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.
യുവാക്കളിൽ 35 ശതമാനവും 20 വയസ്സിൽ താഴെയുള്ള തീവ്രവാദികളാണെന്നും ദ്വിവേദി പറഞ്ഞു. 55 ശതമാനം അതായത് 20-30 വയസ്സിനിടയിലുള്ള യുവാക്കൾ തീവ്രവാദികളായി മാറുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ യുവാക്കളെ വിദ്യാസമ്പന്നരാക്കാനും അവരെ നല്ല നിലയിൽ വളർത്താനും ശ്രമിക്കേണ്ടതുണ്ട്, യുവാക്കൾ തീവ്രവാദികളാകാതിരിക്കാൻ സൈന്യവും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments