ചെന്നൈ: പളനിയിൽ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എറണാകുളം സ്വദേശികളായ രഘുരാമൻ, ഉഷ എന്നിവരാണ് തൂങ്ങിമരിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ മനം നൊന്താണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ദമ്പതികൾ പഴനിയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. ഏറെ നേരമായും ഇരുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
മുറിയിൽ നിന്നും ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇതിലാണ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി പറയുന്നത്. തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികളാണെന്നും ചിലർ ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഏഴു പേരുടെ പേരുകളും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments