സിലോഡോംഗ്: ഇന്ത്യൻ സൈന്യത്തിനൊപ്പം പരിശീലനം നടത്താൻ മത്സരിച്ച് വിവിധ രാജ്യങ്ങൾ. അമേരിക്കൻ സൈന്യത്തിന് പിന്നാലെ ഇന്തോനേഷ്യൻ സൈന്യമാണ് ഇന്ത്യൻ കരസേനയ്ക്കൊപ്പം സംയുക്ത സൈനിക പരിശീലനം ആരംഭിച്ചത്. ഗരുഡ് ശക്തി എന്ന പേരിലാണ് ഇന്തോനേഷ്യയിലെ സിലോഡോംഗിൽ പരിശീലനം ആരംഭിച്ചിരിക്കുന്നത്.
ഇന്തോനേഷ്യൻ സൈനികരെ കമാന്റോ പരിശീലനവും അടിയന്തിര സാഹചര്യങ്ങളിലെ പോരാട്ടരീതികളുമാണ് ഇന്ത്യൻ സൈനികർ പരിശീലിപ്പിക്കുന്നത്. ഭീകരർക്കെതിരായ പോരാട്ടങ്ങളും ദുർഘടമായ ഭൂപ്രദേശത്ത് നടത്തേണ്ട പ്രതിരോധ രീതികളും സൈനിക പരിശീലനത്തിൽ ഉൾപ്പെടുത്തിയതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ സൈന്യവുമായി ചേർന്ന് ഉത്തരാഖണ്ഡിൽ നടത്തിവന്ന സംയുക്ത പരിശീലനത്തിലും ഇന്ത്യൻ കരസേനയുടെ അസം റജിമെൻ് മികച്ച പോരാട്ടവീര്യമാണ് പ്രദർശിപ്പിച്ചത്.
Comments