ജലന്ധർ : കാറിലെത്തിയ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി നൽകി യുവാവ് . പഞ്ചാബിലെ ജലന്ധറിലാണ് സംഭവം . 22 വയസ് പ്രായമുള്ള നാലു യുവതികൾ ചേർന്ന് ഫാക്ടറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി . ഞായറാഴ്ച രാത്രിയാണ് സംഭവം.
ഫാക്ടറിയിൽ നിന്ന് എല്ലാദിവസത്തെയും പോലെ വീട്ടിലേക്ക് പോകുന്നതിനിടെ കപൂർത്തല റോഡിൽ വച്ച് വെള്ള നിറത്തിലുള്ള കാർ മുന്നിൽ വന്നു നിന്നു. 22-23 വയസ് പ്രായമുള്ള നാല് പെൺകുട്ടികളാണ് കാറിൽ ഇരുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടി സ്ലിപ്പ് എടുത്ത് വിലാസം ചോദിച്ചു. സ്ലിപ്പിലെ വിലാസം നോക്കുന്നതിനിടയിൽ, പെൺകുട്ടികൾ കണ്ണിൽ മയക്കുപൊടി ഇടുകയായിരുന്നു- യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
അൽപസമയത്തിനകം ബോധംകെട്ടുവീണതായും , കണ്ണ് തുറക്കുമ്പോൾ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. നാലുപേരും ചേർന്ന് കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി . ബലമായി മയക്കുമരുന്ന് നൽകി. ഈ സമയം പെൺകുട്ടികളും മദ്യപിച്ചിരുന്നതായും യുവാവ് പറയുന്നു . പിന്നീട് നാലു യുവതികളും തന്നെ പീഡിപ്പിച്ചു.രാത്രി മൂന്ന് മണിയോടെ വിട്ടയച്ചു.
വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമാണ് പീഡനത്തിനിരയായ യുവാവ് പറയുന്നത് .മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments