കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ് ഡോ. സി.വി ആനന്ദ ബോസ്. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതലയേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മറ്റ് മന്ത്രിമാർ, സ്പീക്കർ ബിമൻ ബാനർജി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ഈ മാസം 17നായിരുന്നു പ്രസിഡന്റ് ദ്രൗപദി മുർമു ബംഗാളിലെ പുതിയ ഗവർണറായി ആനന്ദ ബോസിനെ പ്രഖ്യാപിച്ചത്. ബംഗാൾ ഗവർണർ ആയിരുന്ന ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായിരുന്നു. ഈ ഒഴിവിലേക്കാണ് ആനന്ദ ബോസിനെ നിയോഗിച്ചത്. 1997ലെ കേരളത്തിൽ നിന്നുള്ള ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആനന്ദ ബോസ്. കൊൽക്കത്തയിലെ നാഷണൽ മ്യൂസിയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം എന്നിവരും പങ്കെടുത്തിരുന്നു. ബംഗാളിന്റെ ഗവർണറായി തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുകയാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആനന്ദ ബോസ് പ്രതികരിച്ചു.
Comments