കണ്ണൂർ : തലശ്ശേരിയിൽ കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് തലശ്ശേരി പോലീസിന്റെ നടപടി
ചികിത്സാ പിഴവിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഫുട്ബോൾ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകി എന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടർമാരുടെ വീഴ്ച കാരണമാണ് ഇത് സംഭവിച്ചതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
Comments