മുംബൈ: മതപഠനത്തിനെത്തിയ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഹെഫ്സുൾ ഖുർആൻ റെസിഡൻഷ്യൽ നൂറണി മദ്രസ അദ്ധ്യാപകൻ സൊബൈർ ഹുസ്സൈനാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി.
മദ്രസയിലെ പ്രധാന അദ്ധ്യാപകനാണ് സൊബൈർ. കഴിഞ്ഞ ദിവസമായിരുന്നു സൈനാബ് കോളനിവാസിയായ കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ സൊബൈർ കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്ന കുട്ടി ഇയാളിൽ നിന്നും രക്ഷപ്പെട്ടോടി. തുടർന്ന് വീട്ടുകാരോട് വിവരം പറയുകയായിരുന്നു.
ഉടനെ കോട്ട്വാലി പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി. എന്നാൽ ഇതിന് പിന്നാലെ സൊബൈർ ഒളിവിൽ പോകുകയായിരുന്നു. ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാളെ കോട്ട്വാലി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സൊബൈറിനെ റിമാൻഡ് ചെയ്തു.
Comments