ന്യൂഡൽഹി:സ്വാതന്ത്ര്യസമരപോരാളിയായ രാജാ ലാചിത് ബർഫുക്കൻ ജന്മവാർഷിക പരിപാടികളുടെ ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനം നാളെ. ഡൽഹിയിൽ നടക്കുന്ന സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബർഫുക്കൻ സ്മാരക പ്രഭാഷണം നടത്തും.
അസം സംസ്ഥാനത്തിനൊപ്പം കേന്ദ്രസർക്കാറും റെയിൽവേയും ഒരു വർഷം നീണ്ട പരിപാടി കളാണ് നടത്തിവന്നത്. എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും ബർഫുക്കന്റെ 400-ാം ജന്മവാർഷികത്തിന് നിരവധി പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിച്ചു. സൈന്യത്തിൽ അസം റജിമെന്റും റൈഫിൾസും വിവിധ പരിപാടികൾ സൈനികർക്കും എൻസിസി കേഡറ്റുകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമായി നടത്തി.
1641ലെ സാരായ്ഘാട്ട് യുദ്ധത്തിലൂടെ ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള മുഗള ആക്രമണത്തെ ശക്തമായി നേരിട്ട ബർഫുക്കൻ ബ്രഹ്മപുത്രയുടെ തീരത്ത് അസമിന്റെ പുത്രനായി ഒരു കോട്ടപോലെ നിന്ന് ശത്രുക്കളെ പ്രതിരോധിച്ചെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ധീരതയുടേയും പോരട്ടവീര്യത്തിന്റേയും ദേശഭക്തിയുടേയും ഉദാത്തമാതൃകയാണ് ബർഫുക്കൻ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരിശീലനം പൂർത്തിയാക്കുന്ന ഏറ്റവു മികച്ച കേഡറ്റിന് നൽകുന്ന സ്വർണ്ണ മെഡൽ ലാചിത് ബർഫുക്കന്റെ പേരിലാണ്.
അസം മേഖലയുടെ പൂർവകാല ചരിത്രത്തിൽ വൈദേശിക ശക്തികളെ ഇന്ത്യ കീഴടക്കാൻ സമ്മതിക്കാതിരുന്ന രാജാവായിരുന്നു ബർഫുക്കൻ. ഏറെ ജനോപകാരപ്രദമായ പ്രവൃത്തി കളിലൂടെ മികച്ച ഭരണാധികാരിയായും ബർഫുക്കൻ തിളങ്ങി.
Comments