പട്ന: ഒരു യുവാവ് ജനക്കൂട്ടത്തിന് മുമ്പിൽ നിന്നുകൊണ്ട് സിറ്റ് അപ്പ് എടുക്കുന്ന വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ബിഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെയും വിരൽ ചൂണ്ടുകയാണ്.
കുറ്റം ചെയ്തതിനുള്ള ശിക്ഷയായിട്ടാണ് യുവാവിനോട് സിറ്റ് അപ്പ് എടുക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത്. 5 തവണ സിറ്റ് അപ്പ് എടുക്കണമെന്നതായിരുന്നു ശിക്ഷ. എന്നാൽ വിചാരണയ്ക്ക് ആധാരമായ കുറ്റകൃത്യമാണ് സംഭവം ചർച്ചയാകാൻ കാരണമായത്.
അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റമാണ് യുവാവിനെതിരെ ആരോപിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കർശനമായ നിയമനടപടികളാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നേരിടേണ്ടി വരിക. സംഭവം പോലീസിനെ അറിയിച്ചിരിക്കണമെന്നതും നിർബന്ധമാണ്. ഇതിനിടെയാണ് നാട്ടുകാർ ചേർന്ന് കുറ്റവാളിയെ വിചാരണ ചെയ്ത് ശിക്ഷ നൽകിയത്. ബിഹാറിലെ നവാദ ജില്ലയിലായിരുന്നു സംഭവം.
Sit-ups as punishment for #RAPE in #Bihar
Kishore Pandit raped a 6-year-old girl.
Panchayat sentenced him to do sit-ups.The rapist is now roaming freely in the village.
The video is from Bihar.
Bihar has Congress government with RJD and JDU
Hope @priyankagandhi see this pic.twitter.com/FuklpguPfk— Kamran (@CitizenKamran) November 24, 2022
മിഠായി നൽകാമെന്ന് പറഞ്ഞായിരുന്നു ബാലികയെ യുവാവ് ആളൊഴിഞ്ഞ ഫാമിലേക്ക് കൊണ്ടുപോയത്. തുടർന്ന് അവിടെ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവാവിനെ പിടികൂടിയ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് മുന്നിൽ എത്തിച്ചു. അവിടെ വെച്ച് വിചാരണ ചെയ്യുകയും മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് ശിക്ഷ വിധിക്കുകയുമായിരുന്നു.
പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ആരുമറിയാതെ കൊണ്ടുപോയി എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് കുറ്റകൃത്യമായി കണക്കിലെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചേർന്ന് കാഴ്ചവെക്കുന്ന ‘സദ്ഭരണത്തിന്റെ’ പരിണിതഫലങ്ങളാണ് ഇതെന്ന് വീഡിയോ കണ്ടവർ പ്രതികരിച്ചു. സംഭവം വിവാദമായതോടെ എസ്പി ഗൗരവ് മാംഗ്ല കേസെടുത്തിട്ടുണ്ട്. കുറ്റവാളിക്കെതിരെ നടപടിയെടുക്കുമെന്നും സംഭവം മറച്ചുവെച്ച ഗ്രാമവാസികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments