ബംഗളൂരു: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതർ. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തിൽ ആക്രമണം നടത്താൻ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു.
അടുത്തിടെ മംഗളൂരുവിലുണ്ടായ ഓട്ടോ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് റെസിസ്റ്റന്റ് കൗൺസിൽ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അപ്പോഴാണ് മഞ്ജുനാഥ ക്ഷേത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് സംഘടന വ്യക്തമാക്കിയത്. ഇതോടെ ക്ഷേത്രം അധികൃതർ ആശങ്കയിലാകുകയായിരുന്നു.
ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നതെന്ന് ജയമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതിനാൽ ഈ ഭീഷണി ഗൗരവത്തോടെ കാണണം. ഭീഷണി നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിന് അധിക സുരക്ഷ ഏർപ്പെടുത്തണം. ഭീകര സംഘടനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Comments