ഛണ്ഡീഗഡ്: പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. അമൃത്സറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രോൺ എത്തിയ സാഹചര്യത്തിൽ സമീപ മേഖലകളിൽ ബിഎസ്എഫ് പരിശോധന ആരംഭിച്ചു.
ഇന്നലെ രാത്രി 7.45 ഓടെയാണ് ഡ്രോൺ എത്തിയത്. പട്രോളിംഗിനിടെ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിവെച്ചിടുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയത് എന്ന് ബിഎസ്എഫ് പറഞ്ഞു.
ചൈനീസ് ഡ്രോൺ ആയ ഡിജെഐ മാട്രിസ് 300 ആർടികെയാണ് അതിർത്തി കടന്ന് എത്തിയത്. ഡ്രോണിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ലഹരിയോ, ആയുധങ്ങളോ കടത്തികൊണ്ടുവന്ന ഡ്രോൺ ആണ് ഇതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം അടുത്തിടെയായി പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് ഡ്രോൺ എത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ബോധപൂർവ്വം പ്രകോപനം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്.
Comments