തൃശ്ശൂർ: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ – തിരുവനന്തപുരം മെയിലിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവിൻസ്റ്റൺ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10.250 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഇന്നലെ രാവിലെയാണ് സംഘത്തെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫു0 തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് ആൻറിനാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരും.
അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, തൃശ്ശൂർ ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാർ, തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഒപ്പം ആർപിഎഫ് എസ്ഐ എ.പി ദീപക്, എഎസ്ഐമാരായ സജു.കെ, ജി.പ്രദീപ്, എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ എം.എം.മനോജ് കുമാർ, രഘുനാഥ്.വി തുടങ്ങിയരും പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി.
Comments