മലപ്പുറം : പോക്സോ കേസില്‍ മലപ്പുറത്ത് മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പാങ്ങ് സ്വദേശിയും കോഡൂര്‍ മുണ്ടക്കോട് മദ്രസ അദ്ധ്യാപകനുമായ ഇബ്രാഹിം (50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച പരാതി മലപ്പുറം വനിത പോലീസിന് കൈമാറുകയായിരുന്നു.
എന്നാൽ ഇബ്രാഹിമിനെതിരെ ഉയർന്നത് വ്യാജ പരാതിയാണെന്നാരോപിച്ച് പള്ളി മഹല്ല് കമ്മിറ്റിയിലെ ചിലര്‍ രംഗത്തുവന്നു. കഴിഞ്ഞ ആഴ്ച്ച മഹല്ലില്‍ ലഹരിക്കെതിരെ പ്രചരണം നടത്തിയിരുന്നു. ഇതോടെ ചിലര്‍ ലഹരി വിരുദ്ധ പ്രചാരകരായ യുവാവിനെതിരെ രംഗത്തുവന്നു . ഇതിനെതിരെ മഹല്ല് കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി . ഇതിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നത്. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. എസ് ഐ സന്ധ്യാദേവിയാണ് കേസ് അന്വേഷിക്കുന്നത്.
അതേ സമയം വേങ്ങരയില്‍ പോക്സോ കേസില്‍ അധ്യാപകന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 13കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്നു
Comments