കാബൂൾ: സ്ത്രീകളെ പരസ്യമായി ചാട്ടയ്ക്കടിക്കുന്നത് ഇസ്ലാമിലെ വിശുദ്ധമായ ശിക്ഷാ രീതിയാണെന്ന് അഫ്ഗാൻ സർക്കാർ വക്താവും താലിബാൻ ഭീകരനുമായ സൈബുള്ള മുജാഹിദ്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ മതത്തിന്റെ പേരിൽ പരസ്യമായി മർദ്ദിച്ച സംഭവത്തിനെതിരെ ഐക്യരാഷ്ട്ര സഭ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു സൈബുള്ള മുജാഹിദ്.
എന്തിന്റെ പേരിലായാലും സ്ത്രീകളെ പരസ്യമായി ചാട്ടവാറിന് അടിക്കുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാബൂളിൽ 12 സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിച്ച സംഭവത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം വക്താവ് രവീണ ശാംദസാനി ശക്തമായി അപലപിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ നിലപാട് ഇസ്ലാമിക നിയമസ്ഥാപനങ്ങൾക്ക് എതിരാണ്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നും താലിബാൻ വക്താവ് പറഞ്ഞു.
വിശുദ്ധ മതമായ ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നത് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും അവസാനിപ്പിക്കണം. ഇസ്ലാമിനെ കുറിച്ച് പഠിക്കാതെയുള്ള ഇത്തരം വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നും സൈബുള്ള മുജാഹിദ് ആവശ്യപ്പെട്ടു.
Comments