തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി സിബിഐ.പരാതിയിൽ കഴമ്പില്ലെന്നാണ് സിബിഐയുടെ അന്തിമ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു.
സോളാർ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചെന്നും ബംഗളൂരുവിലേക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നുമായിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ ഈ പരാതി അടിസ്ഥാന രഹിതമാണെന്നും ബംഗളൂരുവിൽ അടൂർ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കണ്ടെത്തി.
നേരത്തെ പീഡനക്കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിയ്ക്കും സിബിഐ ക്ലീൻ ചീറ്റ് നൽകിയിരുന്നു. എംഎൽഎ ഹോസ്റ്റലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഹൈബി ഈഡനെതിരായ പരാതി.
Comments