ഷാങ്ഹായ്: ചൈനയിൽ ഷീ ജിൻ പിംഗിനെതിരായ പ്രതിഷേധം കനക്കുന്നു. സീറോ കൊറോണ പോളിസിക്കെതിരായ പ്രതിഷേധത്തിനിടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ആളുകൾ ഉയർത്തുന്ന പ്ലക്കാർഡുകൾ. യാതൊന്നും എഴുതിയിട്ടില്ലാത്ത പ്ലാക്കാർഡുകളും കടലാസുകളുമാണ് ഷീയുടെ ഭാഷയിൽ ആളുകളുടെ ധിക്കാരത്തിന്റെ പുതിയ പ്രതീകമായി മാറിയിരിക്കുന്നത്.
പ്രതിഷേധക്കാർ ഇത്തരമൊരു രീതി അവലംബിക്കാനുണ്ടായ കാരണവും ഏറെ ചർച്ചയാകുന്നുണ്ട്. പ്ലാക്കാർഡുകളിൽ എഴുതി പിടിപ്പിക്കുന്ന വാചകങ്ങളും മുദ്രാവാക്യങ്ങളും ഭാവിയിൽ ചൈനയിൽ ഗുരുതരമായി നിർവജിക്കപ്പെടാനുള്ള സാധ്യതയുണ്ട്. പ്രതിഷേധക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വരെ അകത്താക്കാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ആളുകൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശൂന്യമായ കടലാസുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം നടത്തുന്നതിലേക്ക് കാരണമായത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം തീപിടുത്തത്തിൽ അകപ്പെട്ട 10 പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സീറോ കൊറോണ പോളിസികാരണം തീയണക്കാനുള്ള സംവിധാനങ്ങളോ വിദഗ്ധരോ സമയത്തിന് ലഭ്യമാവാഞ്ഞതാണ് കാരണം.ഇതിന് പിന്നാലെയാണ് ലോക്ഡൗൺ പിൻവലിക്കുകയെന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയത്.
Comments