ടെഹ്റാൻ : ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ആരെയും ഇറാൻ സർക്കാർ വെറുതെ വിടുന്നില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരുമകൾ പോലും അറസ്റ്റിലായി. ഇതിനു പിന്നാലെയാണ് സിനിമാ നിർമ്മാതാവ് റെസ ഡോർഷിയാന് ഇന്ത്യയിലേക്ക് പോകാനുള്ള അനുമതി ഇറാൻ നിഷേധിച്ചത് .
വെറൈറ്റി മാഗസിൻ പറയുന്നതനുസരിച്ച്, ഇറാനിയൻ ചലച്ചിത്ര നിർമ്മാതാവ് റെസ ഡോർഷിയാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോവയിൽ എത്തേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ‘എ മൈനർ’ എന്ന സിനിമ പ്രദർശിപ്പിക്കേണ്ടതുമായിരുന്നു. എന്നാൽ സമരക്കാരെ പിന്തുണച്ചതിനാൽ രാജ്യം വിടാൻ അനുമതി ലഭിച്ചില്ല. ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും പ്രതിഷേധത്തിന് പിന്തുണ നൽകിയതിനാലാണ് ഇന്ത്യയിലെത്തുന്നത് തടഞ്ഞതെന്ന് റെസ ഡോർഷിയാൻ പറഞ്ഞു.
ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് റെസ ഡോർഷിയാൻ തുടർച്ചയായി തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് .ഇറാനിൽ ഹിജാബിനെതിരായ പ്രതിഷേധത്തിൽ ഇതുവരെ 450 പേർ മരിക്കുകയും 18,173 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന പ്രകടനങ്ങളിൽ ഇതുവരെ 500-ലധികം ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടു
Comments