ന്യൂഡൽഹി : നൃത്ത -സംഗീത പരിപാടികൾ വിവാഹവേളയിൽ അനുവദിക്കില്ലെന്ന ഫത്വയുമായി മുസ്ലിം പണ്ഡിതൻ . ജാർഖണ്ഡ് ധൻബാദ് ജില്ലയിലെ സിബിലിബാരി ജുമാമസ്ജിദ് മേധാവി ഇമാം മൗലാന മസൂദ് അക്തറാണ് നിക്കാഹ് സംബന്ധിച്ച് താലിബാനി ഉത്തരവ് പുറപ്പെടുവിച്ചത്.
നൃത്തം, സംഗീതം, പടക്കങ്ങൾ എന്നിവ അനിസ്ലാമിക ആചാരങ്ങളാണെന്നാണ് പുരോഹിതൻ വിശേഷിപ്പിക്കുന്നത് . നിക്കാഹ് സമയത്ത് നൃത്തവും സംഗീതവും വെടിക്കെട്ടും ഉണ്ടാകരുതെന്നും മൗലവി പറയുന്നു. ഇതോടൊപ്പം നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഇസ്ലാം മതം അനുസരിച്ച് വിവാഹം നടത്തണമെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു. നൃത്തം, ഡിജെ സംഗീതം, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകരുത്. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് 5100 രൂപ പിഴ ചുമത്തും“. 2022 ഡിസംബർ 2 മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 11 മണിക്ക് മുമ്പ് വിവാഹം നടത്തണമെന്നും മൗലാന പറഞ്ഞു, കാരണം അതിന് ശേഷമുള്ള സമയം ശുഭകരമായി കണക്കാക്കില്ല. രാത്രി 11 മണിക്ക് ശേഷം ആരെങ്കിലും നിക്കാഹ് ചെയ്യാൻ ശ്രമിച്ചാൽ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവ് ലംഘിക്കുന്നവർ രേഖാമൂലം മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ നിയമത്തെക്കുറിച്ച് ബന്ധുക്കളെയും പരിചയക്കാരെയും അറിയിക്കാനും പുരോഹിതൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
Comments